Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Welfare Pension

ക്ഷേമപെൻഷൻ വിതരണം ഇന്നുമുതൽ

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ വിതരണം സംസ്ഥാനത്ത് ഇന്നു മുതൽ തുടങ്ങും. ഇതിനായി തുക അനുവദിച്ചു കൊണ്ട് ഉത്തരവിറക്കി.

സംസ്ഥാനത്തെ 51 ലക്ഷത്തോളം ഗുണഭോക്താക്കൾക്കാണ് ഇന്നു മുതൽ പെൻഷൻ വിതരണം ചെയ്യുക. ഇതിനായി 952.73 കോടി രൂപ അനുവദിച്ചു.

ബാങ്ക് അക്കൗണ്ട് വഴി നേരിട്ടും പ്രാഥമിക സർവീസ് സഹകരണ സംഘങ്ങൾ വഴി പണമായും പെൻഷൻ തുക വിതരണം ചെയ്യും.

Kerala

ക്ഷേമ പെൻഷൻ: വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കൽ സമയം നീട്ടി

തിരുവനന്തപുരം: സാമൂഹികസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള കാലാവധി ആറുമാസംകൂടി നീട്ടിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഈ കാലാവധിക്കുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവരുടെ പെൻഷൻ തടയരുതെന്നു വകുപ്പിനു നിർദേശം നൽകി.

ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരിൽ ഒരു തവണയെങ്കിലും വരുമാന സർട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടില്ലാത്തവർ അത് ഹാജരാക്കണമെന്നു കാട്ടി 2025 മേയിൽ സർക്കാർ നിർദേശം നൽകിയിരുന്നു.

62 ലക്ഷത്തിൽപരം വരുന്ന ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 2.53 ലക്ഷം പേർ മാത്രമാണ് ഒരു തവണയെങ്കിലും വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലാത്തത്.

2019 ഡിസംബർ 31 വരെ പെൻഷൻ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെട്ടവരിലാണ് ഇത്രയും പേർ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ളത്. ഇവർക്കു വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയമാണ് നീട്ടിയത്.

Kerala

ക്രിസ്മസ്-പുതുവത്സരം; ക്ഷേമ പെൻഷൻ നേരത്തെ നൽകും

തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ നൽകും. ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ നൽകാൻ ധനവകുപ്പ് ഉത്തരവിറക്കി. വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക.

ഇതിനായി 1045 കോടി രൂപ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ പെൻഷൻ ലഭിക്കുന്നത്‌. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാന സർക്കാർ മുൻകൂർ അനുവദിച്ചിട്ടുണ്ട്.

ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ നേരത്തെ 900 കോടിയോളം രൂപയാണ് വേണ്ടിയിരുന്നത്. മാസം 400 രൂപകൂടി വര്‍ധിച്ചതിനാല്‍ 1050 കോടി രൂപ വേണം.

Kerala

അർഹതപ്പെട്ടത് കേന്ദ്രം നൽകിയാൽ ക്ഷേമപെൻഷൻ 3,000 രൂപയാക്കും:എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: അതിദാരിദ്ര്യ നിർമാജനം ചരിത്രപരമായി പൂർത്തിയാക്കിയ സാഹചര്യത്തിൽ ഇനി ദാരിദ്ര്യ നിർമാർജനത്തിനാകും സർക്കാരിന്‍റെ ഉന്നമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

അതിദാരിദ്ര്യം അനുഭവിക്കുന്ന ഒരാളെങ്കിലും ഉണ്ടെന്നു പ്രതിപക്ഷമോ വിമർശനം ഉന്നയിച്ച ചിന്തകരോ കണ്ടെത്തിയാൽ അവരേയും അതിദാരിദ്ര്യമുക്തരാക്കാൻ നടപടി സ്വീകരിക്കും. യുഡിഎഫും കോണ്‍ഗ്രസും ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപനം നടത്തിയിരുന്നു. കഴിഞ്ഞ നാലര വർഷമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളും അതിദാരിദ്ര്യമുക്തമായിട്ടും പ്രതിപക്ഷ നേതാവും പ്രതിപക്ഷവും എന്തുകൊണ്ട് ഇതുവരെ ഇതൊന്നും കണ്ടില്ല.


അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് 2020ൽ ഗുജറാത്ത് സന്ദർശിച്ചപ്പോൾ ചേരികൾ കാണാതിരിക്കാൻ വൻമതിൽ കെട്ടി വേർതിരിച്ചവരാണ് അവിടുത്തെ ബിജെപി ഭരണകൂടം. ഇവിടെ അത്തരം നടപടികളൊന്നും നടന്നിട്ടില്ല. എല്ലാം സുതാര്യമാണെന്നും അദ്ദേഹം പറഞ്ഞു.


ഒന്നാം പിണറായി സർക്കാർ ക്ഷേമപെൻഷൻ 1000 രൂപയായി ഉയർത്തുമെന്നായിരുന്നു പ്രഖ്യാപിച്ചത്. എന്നാൽ, അതിനു മുകളിൽ തുക ഉയർത്തി. കേരളത്തിനുള്ള സാന്പത്തിക ഉപരോധം കേന്ദ്രം അവസാനിപ്പിച്ച് തുക നൽകിയാൽ പ്രഖ്യാപിച്ച 2500 മാത്രമല്ല അതിനു മുകളിൽ 3,000 രൂപ വീതം പെൻഷൻ നൽകുമെന്നും ഗോവിന്ദൻ പറഞ്ഞു.

Kerala

കുടിശിക അടക്കം; ക്ഷേമപെൻഷൻ 3600 രൂപ ലഭിക്കും

തിരുവനന്തപുരം: കുടിശിക അടക്കം സാമൂഹിക സുരക്ഷാ- ക്ഷേമ പെൻഷൻ ഇനത്തിൽ 3600 രൂപ ഈ മാസം ലഭിക്കും.

സർക്കാർ ജീവനക്കാരുടെ ഡിഎ വർധനയും ഈ മാസം മുതൽ നടപ്പാക്കാൻ സർക്കാർ ഉത്തരവിറക്കി. നാലു ശതമാനം ഡിഎയാണ് ജീവനക്കാർക്ക് അധികമായി ലഭിക്കുക. പെൻഷൻകാർക്ക് ക്ഷാമാശ്വാസം ഇനത്തിലും നാലു ശതമാനം അധികമായി ലഭിക്കും.

സാമൂഹികക്ഷേമ പെൻഷൻ വിതരണത്തിനായി 1864 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. വർധിപ്പിച്ച 2000 രൂപ പെൻഷൻ ഈ മാസം തന്നെ വിതരണം തുടങ്ങും. അതിനൊപ്പം നേരത്തെ ഉണ്ടായിരുന്ന പെൻഷൻ കുടിശികയിൽ ഉൾപ്പെടുന്ന 1600 രൂപയും നൽകും.

Kerala

ക്ഷേമപെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ

തിരുവനന്തപുരം: ഒക്‌ടോബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ തിങ്കളാഴ്ച വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്.

26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്.

ഇതിനാവശ്യമായ 24.21 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സർക്കാരിന്‍റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യേണ്ടത്.

Kerala

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ 27 മുതല്‍; 62 ലക്ഷം പേര്‍ക്ക് 1,600 രൂപവീതം

തിരുവനന്തപുരം: ഒക്ടോബറിലെ സാമൂഹ്യസുരക്ഷ ക്ഷേമനിധി പെന്‍ഷനുകള്‍ 27 മുതല്‍ വിതരണം ചെയ്യും. ഇതിനായി 812 കോടി അനുവദിച്ചതായും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.

62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടതെന്നും ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഈ വിഹിതം കേന്ദ്ര സര്‍ക്കാരിന്‍റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യേണ്ടത്. ഈ സര്‍ക്കാര്‍ ഇതുവരെ 43,653 കോടി രൂപയാണ് ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി ചെലവിട്ടതെന്നും മന്ത്രി അറിയിച്ചു.

Latest News

Corehub Up